കാലടി: യുട്യൂബ് വിഡിയോ നോക്കി ചാരാൻ വാറ്റാൻ ശ്രമിച്ച രണ്ടു യുവാക്കൾ െപാലീസ് പിടിയിൽ. മലയാറ്റൂർ കൊറ്റമം തളിയൻ വീട്ടിൽ ടിേൻറാ ജോസഫ് (32), തളിയൻ വീടിൽ ഷിനോയ് (32) എന്നിവരാണ് പൊലിസ് പിടിയിലായത്. ഇവരിൽനിന്നും 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് കൊറ്റമം പള്ളിക്കടവിൽ പുഴയുടെ സമീപത്തെ കുറ്റിക്കാടിന് സമീപത്തുനിന്നാണ് ഇവർ പോലിസ് പിടിയിലായത്. യൂട്യൂബിൽ നിന്ന് ചാരായം വാറ്റുന്ന വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം ഉപകരണങ്ങൾ തയാറാക്കിയാണ്ചാരായം നിർമിക്കാൻ ഒരുങ്ങിയത്. ഒന്നാം പ്രതിയായ ടിേൻറാ ജോസഫ് നിരവധി കേസിൽ പ്രതിയാണ്. ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ലോക്ഡൗണിന് മുമ്പ് ലീവിന് വന്നതാണ്.
പെരിയാറിെൻറ തീരത്തുള്ള കുളിക്കടവിന് സമീപെത്ത കുറ്റിക്കാടാണ് പ്രതികൾ വാറ്റാനായി തിരഞ്ഞെടുത്തത്. കുളിക്കടവാകുമ്പോൾ ജനശ്രദ്ധ ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നതെന്നും പ്രതികൾ പറഞ്ഞു.
കാലടി സർക്ക്ൾ ഇൻസ്പെക്ടർ എം.ബി. ലത്തീഫിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജെയിംസ് മാത്യു, എം.എൻ. സുരേഷ്, എ. എസ്.ഐ ഷിജു, സി.പി.ഒമാരായ സജിത്ത് കുമാർ, വിത്സൻ, സെബാസ്റ്റ്യൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.