കോഴിക്കോട്: നഗരത്തിൽ ട്രാൻസ് വുമണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ആലക്കോട് സ്വദേശി ശാലുവാണ് (35) മരിച്ചത്. മാവൂർ റോഡിന് സമീപം യു.കെ.എസ് റോഡിലെ സ്വകാര്യ കെട്ടിടത്തിനടുത്ത് ആളൊഴിഞ്ഞ ഇടവഴിയിലാണ് മ ൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സാരിചുറ്റി മുറുക്കിയ നിലയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ട് സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. കണ്ണൂരാണ് സ്വദേശമെങ്കിലും ട്രാൻസ് വുമണായതോടെ കുറേക്കാലമായി മൈസൂരുവിൽ ട്രാൻസ് സമൂഹത്തോടൊപ്പമായിരുന്നു ശാലുവിെൻറ താമസം. കഴിഞ്ഞ ദിവസം കോഴിക്കോേട്ടക്ക് വന്നതാണെന്ന് ഇവർ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
ഞായറാഴ്ച അർധരാത്രിയോടെയാണ് െകാലപാതകമെന്നാണ് സംശയം. രാത്രി 11ഒാടെ യു.കെ.എസ് റോഡിൽ ശാലു നിൽക്കുന്നത് പലരും കണ്ടതായി പറയുന്നു. ഇൗ ഭാഗത്തെ സി.സി.ടി.വി ദൃശൃങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ ഇവരുടെ പിന്നാെല രണ്ടുപേർ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിരലടയാള വിദഗ്ധൻ വി.പി. കരിം, സയിൻറിഫിക് ഒാഫിസർ ശ്രുതിലേഖ എന്നിവർ പരിശോധിച്ച് തെളിവെടുത്തു. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്, അസി. കമീഷണർ എ.വി. പ്രദീപ് തുടങ്ങിയവർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാെര ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോഴിക്കോെട്ട ട്രാൻസ് സമൂഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.