ചേർത്തല: ലഹരിമരുന്ന് മണപ്പിച്ച് ബോധംകെടുത്തി സ്വർണാഭരണം കവർന്നതായി പരാതി നൽ കിയ ആശ വർക്കറായ വീട്ടമ്മയെ ദൂരൂഹസാഹചര്യത്തിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെ ത്തി.
വയലാർ പഞ്ചായത്ത് 13ാം വാർഡിൽ മാന്തറ പ്രകാശെൻറ ഭാര്യ വത്സമ്മയെയാണ് (54) ശനിയാ ഴ്ച വൈകീട്ട് നാലോടെ തീരദേശപാതയിൽ 11ാംമൈൽ ജങ്ഷന് പടിഞ്ഞാറ് പി.എസ് കവലയിലെ റെയിൽവേക്രോസിന് സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രിയോടെ വത്സമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ പരാതി നൽകാൻ എത്തിയിരുന്നു. തുടർന്നാണ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ഈ മാസം രണ്ടിന് വത്സമ്മ വയലാർ കവലക്കുസമീപം ഫീൽഡ് പ്രവർത്തനത്തിനിടെ അജ്ഞാതൻ ലഹരിമരുന്ന് മണപ്പിച്ച് ആറേകാൽ പവെൻറ സ്വർണം തട്ടിയെടുത്തതായി ചേർത്തല പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 10ന് നടന്ന സംഭവത്തിനുശേഷം രാത്രി 8.30ഓടെ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്ന താൻ ബോധം വീണ്ടെടുത്തെന്നും ഫോണിൽ വീട്ടുകാരെ വിളിച്ചറിയിച്ചാണ് രക്ഷപ്പെട്ടതെന്നും മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. മക്കൾ: പ്രണവ്, ആവണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.