വെളിയം: സ്ത്രീധനത്തിെൻറ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർതൃപിത ാവിനെതിരെയും കൊലക്കുറ്റം ചുമത്തി. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തു ഷാരയുടെ ഭർതൃപിതാവ് ലാലിയെയാണ് (61) കൊട്ടാരക്കര ഡിവൈ.എസ്.പി ദിനരാജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായ തുഷാരയുടെ ഭർത്താവ് ചന്തുലാൽ (30), ഭർതൃമാതാവ് ഗീതാലാൽ (55) എന്നിവർക്കെതിരെ ചുമത്തിയ സ്ത്രീധന പീഡന മരണം, മർദനം, തടങ്കലിൽവെക്കൽ, പട്ടിണിക്കിടൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. ഇയാളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ ചന്തുലാലിനെയും മാതാവിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തുഷാരയുടെ മരണത്തിൽ ലാലിക്കുള്ള പങ്കും തെളിഞ്ഞത്. ഇയാൾ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. അതേസമയം, കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടർന്ന് ചന്തുവിനെയും മാതാവിനെയും പൊലീസ് കൊട്ടാരക്കര സബ്ജയിലിൽ തിരികെ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.