കയത്തിലകപ്പെട്ട കുട്ടിയെ രക്ഷിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

തിരുവനന്തപുരം: വിതുര കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ് (30), ജ്യേഷ്ഠ സഹോദരൻ ജവാദ് (35) ഇവരുടെ സഹോദരീ പുത്രൻ സഹ്വാൻ (16) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചു. വിനോദ സഞ്ചാരത്തിന് പോയ ബീമാപള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരടങ്ങിയ സംഘം പൊന്മുടി പാത തകർന്നതിനാലാണ് കല്ലാറിലെത്തിയത്.

ഒപ്പമുണ്ടായിരുന്ന 20കാരിയായ പെൺകുട്ടി കയത്തിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയതാണ് മൂന്നുപേരുമെന്നാണ് വിവരം. ഇതു കണ്ട നാട്ടുകാർ പെൺകുട്ടിയെ രക്ഷിച്ചെങ്കിലും ചുഴിയിൽ പെട്ട മൂന്നുപേരെ രക്ഷിക്കാനായില്ല. പ്രദേശവാസികളും റിസോർട്ട് ജീവനക്കാരനും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കയത്തിലിറങ്ങിയതെന്ന് പറയുന്നു. അപായ ബോർഡടക്കം സ്ഥലത്ത് സ്ഥാപിച്ചിരുന്നെങ്കിലും വകവെച്ചില്ല. മൃതദേഹങ്ങൾ വിതുര ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുമ്പും ഇവിടെ അപകടം നടന്നിരുന്നു.

Tags:    
News Summary - Three people drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.