ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെനതിരെ രാജ്യത്ത് പ്രതിേഷധത്തിന് മാതൃകയായ ജാ മിഅ, ശാഹീൻബാഗ് സമരവേദികൾ മന്ത്രി തോമസ് ഐസക് സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് ജാമിഅ ഏേകാപന സമിതിയുടെ നേതൃത്വത്തിൽ ജാമിഅ കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിനു മുന്നിൽ നടക്കുന്ന സമരവേദിയാണ് മന്ത്രി ആദ്യം സന്ദർശിച്ചത്. തുടർന്ന്, സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലെ നോയിഡ കാളിന്ദികുഞ്ച് ദേശീയ പാതയിലെ സമരപ്പന്തലിലും എത്തി.
കേരളത്തിൽ എത്തിയാൽ ശാഹീൻബാഗിലെ സ്ത്രീസമരക്കാരുടെ ആർജവത്തെക്കുറിച്ച് സഹപ്രവർത്തകരോടും സഹ പൗരന്മാരോടും തീർച്ചയായും സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം ഒരിക്കലും നടപ്പാക്കാൻ പോകുന്നില്ല. കേരളത്തിൽ ആകെ ഒരു ബി.ജെ.പി എം.എൽ.എയാണുള്ളത്. ഇനി അതും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.