തേഞ്ഞിപ്പലം (മലപ്പുറം): തെരുവിൽ അലയുന്ന നായ്ക്കളെ കണ്ടെത്തി പരിപാലിക്കുന്ന കുടുംബത്തിെൻറ വീടിന് മുന്നില്‍ തെരുവുനായെ കൊന്ന് തള്ളിയതായി പരാതി. മൃഗസ്‌നേഹിയും അധ്യാപികയുമായ ചേലേമ്പ്ര കുളകുത്ത് കണ്ടായിപ്പാടത്തെ കരിപ്പായി ബിന്ദുവിെൻറ വീടിന് മുന്നിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെയാണ് വീടിെൻറ ഗേറ്റിന് മുന്നില്‍ നായെ കൊന്ന് തള്ളിയതായി കുടുംബം കണ്ടത്. നായുടെ കാലുകള്‍ കയർകൊണ്ട് കെട്ടിയ നിലയിലായിരുന്നു. നാടന്‍ ഇനത്തിൽപെട്ട തെരുവുനായ്ക്കളെ വളര്‍ത്തി പരിപാലിക്കുന്നവരാണ് ബിന്ദുവും കുടുംബവും. നായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി സമീപവാസിയില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇതിന് പരിഹാരമായി ചുറ്റുമതില്‍ ഉയർത്തിക്കെട്ടി പരിഹാരം കണ്ടിരുന്നതായി കുടുംബം പറയുന്നു. സംഭവത്തിന് പിന്നില്‍ സമീപവാസിയാണെന്നാണ് ഇവരുടെ പരാതി. വിഷയം ചോദിക്കാനെത്തിയ തങ്ങളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും ബിന്ദു പറഞ്ഞു.
സമാനമായി വീടിന് മുന്നില്‍ കഴിഞ്ഞ ദിവസം പൂച്ചയെ കൊന്നുതള്ളിയ നിലയില്‍ കണ്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിന്ദു തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. സ്ഥലം സന്ദർശിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.