പരപ്പനങ്ങാടി (മലപ്പുറം): ഏറെ വിവാദങ്ങളുണ്ടാക്കിയ ആ വാർത്ത ലോകത്തെ ആദ്യമായി അറിയിച്ച പൊലീസ് ഉദ്യോഗസ്ഥനും വിട പറഞ്ഞു. പൊലീസ് വെടിവെച്ച് കൊന്ന നക്സൽ നേതാവ് വർഗീസിെൻറ മരണം വയർലസിലൂടെ പുറത്തെത്തിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗം മുൻ എ.എസ്.ഐ പരപ്പനങ്ങാടി സ്വദേശി ചിറ്റപ്പുറത്ത് അയ്യപ്പൻകുട്ടി എന്ന കുഞ്ഞിക്കുട്ടനാണ് (94) മരിച്ചത്.
ഇതോടെ വർഗീസ് വധവുമായി ബന്ധപ്പെട്ട പൊലീസ് സേനയിലെ എല്ലാവരും യാത്രയായി. ഈ കേസിലെ അവസാന ദൃക്സാക്ഷി മുഹമ്മദ് ഹനീഫ കഴിഞ്ഞദിവസമാണ് മരിച്ചത്.
വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതല്ലെന്നും മേലുദ്യോഗസ്ഥരുടെ സമ്മർദത്തിന് വഴങ്ങി താൻ വെടിവെച്ചുകൊന്നതാണെന്നും കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ പുറത്തുവന്ന ഘട്ടത്തിൽ തന്നെ താനാണ് ആ സന്ദേശം ലോകത്തെ അറിയിച്ചതെന്ന വിവരം അയ്യപ്പൻകുട്ടി 'മാധ്യമം' ആഴ്ചപ്പതിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. വിമുക്തഭടനായിരുന്നു അയ്യപ്പൻകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.