തൊഴിലാളികൾ താമസിച്ചിരുന്ന വീട്

രാജാക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മൂന്നുപേർ കസ്റ്റഡിയിൽ

അടിമാലി (ഇടുക്കി): രാജാക്കാട് പഴയവിടുതിക്ക് സമീപം മാരാർ സിറ്റിയിൽ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികൾ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്നവർ ചേർന്ന് കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരൺ (46) ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. രാജാക്കാട് സ്വദേശിയുടെ ഏലത്തോട്ടത്തിൽ ജോലിചെയ്തിരുന്ന നാലുപേരും മാരാർസിറ്റിയിൽ ഒരു താൽക്കാലിക കെട്ടിടത്തിലാണ് താമസം.

ബുധനാഴ്ച രാത്രി പണികഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഗദ്ദുവിനെ ദേവചരണൺ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം താമസ സ്ഥലത്തിന്‍റെ പിന്നിൽ കുഴിയെടുത്ത് കുഴിച്ചുമൂടി.

വ്യാഴാഴ്ച രാവിലെ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ എച്ച്. എൽ ഹണിയുടെ നേതൃത്വത്തിൽ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ആർ.ഡി.ഒ, സയന്‍റിഫിക് വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കും.

Tags:    
News Summary - The out-of-state worker was killed and buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.