സമസ്തയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും -സുന്നി നേതാക്കൾ

കോഴിക്കോട്: സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇകഴ്ത്താനും സംഘടനയുടെ ആശയപ്രചാരണത്തെ വികലമായി ചിത്രീകരിക്കാനുമുള്ള കുതന്ത്രങ്ങളെ ചെറുത്തു തോൽപിക്കുമെന്ന് സമസ്ത ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ, സുന്നി മഹല്ല് ഫെഡറേഷൻ ജന. സെക്രട്ടറി യു. ഷാഫി ഹാജി, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജന. സെക്രട്ടറി ഡോ. ബഷീർ പനങ്ങാങ്ങര, എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഓരോ വിഷയത്തിലും സമസ്ത മുശാവറ കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ അതത് സമയത്ത് നേതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കാറുണ്ട്. പോഷക സംഘടനകളാണ് അതിന്‍റെ വിശദീകരണവും പ്രചാരണവും നടത്തുക.

അക്കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടപ്പോഴാണ് പട്ടിക്കാട് ജാമിഅയിൽ നടന്ന ഉലമ സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് വിഷയത്തിൽ വ്യക്തത വരുത്തിയത്. ഇതിന്‍റെ പേരിൽ അധ്യക്ഷനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. പ്രസ്ഥാനത്തിന്‍റെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപിക്കാൻ ആര് ഇറങ്ങിപ്പുറപ്പെട്ടാലും അവരതിന് കനത്ത വില നൽകേണ്ടിവരുമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - The move to defame Samastha will be resisted -Sunni leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.