തൃശൂർ: വീണ്ടുമൊരു മൺസൂണിെൻറ പടിവാതിൽക്കൽ എത്തിനിൽക്കുേമ്പാൾ ഏറെ സവിശേഷതകൾ. കഴിഞ്ഞ ജൂണിൽ തുടങ്ങിയ മഴ ഇടർച്ചയില്ലാതെ തുടർന്നത് ഈ ജൂൺ വരെ. 2020 മൺസൂണിലെ ആദ്യപാദത്തിൽ ജൂണിൽ 643ന് പകരം 536 മി.മീ മഴയാണ് ലഭിച്ചത്. 17 ശതമാനത്തിെൻറ കുറവ്. ജൂലൈയിലും ഇത് തുടർന്നെങ്കിലും മിനിപ്രളയവുമായി ആഗസ്റ്റ് വന്നതോടെ ആദ്യപാദത്തിലെ കുറവ് രണ്ടാംപാദത്തിൽ നികത്തി. അതിനിടെ ശരാശരി ലഭിച്ച തുലാമഴക്ക് പിന്നാലെ നൂറ്റാണ്ടിലെ ചരിത്രമായ ജനുവരിയിെല അതിതീവ്ര മഴ. സമീപ പതിറ്റാണ്ടുകളിലൊന്നും ലഭിക്കാത്ത വേനൽമഴ. ഇങ്ങനെ സംഭവ ബഹുലമാണ് കേരളത്തിലെ കഴിഞ്ഞ ഒരുവർഷത്തെ മഴയുടെ സഞ്ചാരവഴികൾ.
കഴിഞ്ഞ 10 വർഷം പരിശോധിച്ചാൽ സമാനമായ മഴ അടുത്തെങ്ങും ലഭിച്ചിട്ടില്ല. 10 വർഷം വേനൽമഴയുടെ ശതമാന കണക്ക് മൂന്നക്കത്തിൽ എത്തിയതുമില്ല. എന്നാൽ, കഴിഞ്ഞ മാർച്ച് ഒന്നുമുതൽ മേയ് 31 വരെ 362ന് പകരം 751 മില്ലിമീറ്ററാണ് ലഭിച്ചത്. 108 ശതമാനം. 171 ശതമാനം അധിക മഴ (406ന് പകരം 1343 മി.മീ) ലഭിച്ച പത്തനംതിട്ടയിൽ തന്നെയാണ് ഏറെ പ്രയാസങ്ങളുമുണ്ടായത്. തിരുവനന്തപുരം (162 ശതമാനം), കോട്ടയം(142), കണ്ണൂർ (130), എറണാകുളം (121), കൊല്ലം (102), ആലപ്പുഴ (101) എന്നിവയാണ് മഴ കൂടുതൽ ലഭിച്ച ജില്ലകൾ. മുഴുവൻ ജില്ലകളിലും അധികമഴ ലഭിച്ചതും അപൂർവതയാണ്.
അതേസമയം, തുടർച്ചയായ ചുഴലിക്കാറ്റുകൾ മൺസൂൺ വ്യാപനത്തിന് പ്രതികൂലമാവുകയാണ്. ഈമാസം 21ന് അന്തമാൻ-നിക്കോബാർ ദ്വീപിൽ സമയബന്ധിതമായി എത്തിയ മൺസൂൺ 23ന് ശ്രീലങ്കയിലുമെത്തി. തുടർന്ന് മൂന്നു നാലു ദിവസത്തിനകം കേരളത്തിെൻറ തെക്കേമുനമ്പിൽ എത്തേണ്ടിയിരുന്നു. എന്നാൽ, ഇപ്പോഴും ശ്രീലങ്കയിലാണ്. അവിടെ ശക്തമായ മഴ ലഭിക്കുന്നുമില്ല.
മൺസൂണിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റുകൾ രാജ്യത്തുനിങ്ങേണ്ടതുണ്ട്. എന്നാൽ, ഹിമാലയൻ മേഖലയിൽ ഇപ്പോഴും ഇവയുടെ സാന്നിധ്യം മൺസൂണിെൻറ വരവിന് പ്രതികൂലമാണ്. ഒപ്പം കിഴക്കൻ കാറ്റ് അത്രമേൽ സജീവമല്ലാത്ത സാഹചര്യവുമുണ്ട്. സമയബന്ധിതമായി എത്തിയ മൺസൂണിെൻറ വ്യാപനം പെട്ടെന്നുണ്ടായ കാരണങ്ങളാലാണ് ദുർബലമായത്. എങ്കിലും ഈമാസം നാലിനുള്ളിൽ മൺസൂൺ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.