Representational Image
കോഴിക്കോട്: മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞുവീണയാൾ മരിച്ചു. ചേവായൂർ സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗതാഗത തടസം മൂലം അശോകനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് സി.പി.എം ആരോപിച്ചു.
എല്‍.ഐ.സി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന അശോകന്‍ ഉച്ചയ്ക്ക് 12.36നാണ് കുഴഞ്ഞുവീണത്. ഗതാഗത തടസ്സത്തെതുടര്‍ന്ന് അല്‍പനേരം വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അതേസമയം കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ മിഠായിത്തെരുവില്‍ എത്തിയത്. കടകളില്‍ സന്ദര്‍ശനം നടത്തിയും ഹല്‍വ കഴിച്ചും ജനങ്ങളോട് സംവദിച്ചതിനും ശേഷമായിരുന്നു ഗവര്‍ണറുടെ മടക്കം
ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും എസ്.എഫ്.ഐ പ്രതിഷേധം, സംഘർഷം
തേഞ്ഞിപ്പലം: ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഗവർണർക്ക് ഗോ ബാക്ക് വിളിച്ച് മൂന്നരയോടെ 500ഓളം പ്രവർത്തകരാണ് പ്രകടനമായി എത്തിയത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് കാമ്പസിനുള്ളിൽ ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകർ എത്തിയത്. കറുത്ത കൊടിയും ബനിയനും ബലൂണുമായി എത്തിയായിരുന്നു പ്രതിഷേധം. ഇവരെ പരീക്ഷഭവന് സമീപം പൊലീസ് തടഞ്ഞു.
ഇതിനിടെ ഗവര്‍ണര്‍ താമസിക്കുന്ന ഗെസ്റ്റ് ഹൗസിന് 50 മീറ്റർ അകലെയുള്ള ബാരിക്കേഡ് മറികടക്കാനും പ്രവർത്തകർ ശ്രമിച്ചു. ചിലർ മതിൽ ചാടിക്കടന്ന് സെമിനാർ നടക്കുന്ന ഹാളിനടുത്തുമെത്തി. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.