തൊട്ടിലിൽ കിടത്തിയ പിഞ്ചുകുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍

താമരശ്ശേരി: ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയശേഷം മാതാവ് ഷമീന വസ്ത്രങ്ങള്‍ അലക്കാന്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ കാണാത്തതിനാൽ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ അയല്‍വാസികളാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസമയത്ത് ഷമീനയെ കൂടാതെ മുഹമ്മദലിയുടെ സഹോദരഭാര്യയും രണ്ടര വയസ്സുള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജ്, എസ്.ഐ സായൂജ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിനാണ് അന്വേഷണ ചുമതലയെന്നും ഡിവൈ.എസ്.പി പി. ബിജുരാജ് പറഞ്ഞു. ഫാത്തിമയെ കൂടാതെ മുഹമ്മദലി-ഷമീന ദമ്പതികൾക്ക് സന ഫാത്തിമ, മുഹമ്മദ് ഹിശാം എന്നീ മക്കളുണ്ട്.


Tags:    
News Summary - thamarassery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.