തിരുവനന്തപുരം: രോഗ ബാധിതരായ മുതിര്‍ന്ന പൗരന്മാര്ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കാൻ തദ്ദേശ സ്വയംഭരണ അതിര്‍ത്തിയില്‍ ടെലി മെഡിസിന് സൗകര്യങ്ങള്‍ ഉറ പ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓരോ വാര്‍ഡിലുമുള്ള രോഗം വ രാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസ ്സിന് മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബി.പി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍).
ആരെയെങ്കിലും ഡോക്ടര്‍ക്ക് കാണേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിെൻറ വാഹനം ഉപയോഗിക്കാം. രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിെൻറ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ഏര്‍പ്പെടുത്താം. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായവും തേടും.
ഓരോ ജില്ലയിലും കലക്ടറും ഡി.എം.ഒയും കൂടി സ്വകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ടെലി മെഡിസിെൻറ കാര്യത്തിലും മൊബൈല്‍ യൂനിറ്റിെൻറ കാര്യത്തിലും എത്രത്തോളം സ്വകാര്യമേഖലക്ക് സഹായിക്കാനും സഹകരിക്കാനും പറ്റുമെന്നത് ആരായും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് സജ്ജമാക്കണം.
മറ്റു നിർദേശങ്ങൾ:
•സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധത്തിെൻറ ഭാഗമാക്കും. ഒരുഭാഗം കോവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കും.
•ജോലിയില്ലാതെ അന്തർ സംസ്ഥാന തൊഴിലാളികളുടെ സേവനം പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും ഉപയോഗിക്കുന്ന കാര്യം പരിശോധിക്കണം.
•ഓരോപ്രദേശവും അണുമുക്തവും മാലിന്യമുക്തവും ആക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി തയാറാക്കും.പ്രവൃത്തികള്‍ക്ക് ഹരിതസേനയെ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.