ലോ അക്കാദമി ഗ്രൗണ്ടിൽ അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ലോ അക്കാദമി ഗ്രൗണ്ടിൽ അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയും ലോ അക്കാദമി അധ്യാപകനുമായ സുനില്‍കുമാറാണ് (45) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

10 വർഷമായി അക്കാദമിയിലെ അധ്യാപകനാണ് സുനിൽകുമാർ. ഇന്ന് നടന്ന ഓണാഘോഷ പരിപാടികളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഇതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് പോയിരുന്നു. കോളജ് മൈതാനത്തിന് സമീപം സുനിൽകുമാർ ഇരിക്കുന്നത് സമീപത്തെ പറമ്പിൽ പണിയെടുത്ത തൊഴിലാളികളും കണ്ടിരുന്നു.

പിന്നീട് ഗ്രൗണ്ടില്‍ പെട്രോള്‍ ഒഴിച്ച് കത്തിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.

മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അധ്യാപകന്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. പേരൂര്‍ക്കട സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

പരേതനായ സുരേഷാണ് സുനിൽകുമാറിൻ്റെ അച്ഛൻ. അമ്മ: ഡോ.പി.വിജയമ്മ. ഭാര്യ: സിതാര. എട്ടു വയസ്സുള്ള സാൻവിയാണ് മകൾ.

Tags:    
News Summary - teachers dead body found in academy ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.