തൊടുപുഴ: ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേർ രോഗബാധിതനായിരുന്ന കോണ്‍ഗ് രസ് നേതാവുമായി അടുത്തിടപഴകിയവർ. ഇതില്‍ ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത ്തകന് കോവിഡ് 19 ഉള്ളതായി ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. നേതാവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്താണിത്. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ അടിമാലി ബൈസണ്‍വാലി സ്വദേശിനിയാണ് രണ്ടാമത്തേത്.
സമരത്തിലായിരുന്ന അധ്യാപകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാന്‍ ഇവര്‍ നേതാവിനൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു. അതിനിടയിലാണ് രോഗം പകര്‍ന്നതെന്ന് കരുതുന്നു. അധ്യാപിക ദിവസങ്ങളായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അതിനിടെ, നേതാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് 24 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റിവാണ്. ഇതിൽ മൂലമറ്റം സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുട്ടിക്കും രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ തൊഴിലാളി നേതാവും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും ഇതിലുൾപ്പെടും.
രോഗബാധ സ്ഥിരീകരിച്ച ചെറുതോണിയിലെ കോൺഗ്രസ് പ്രവർത്തകന് ഇടുക്കി ജില്ല ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. രോഗലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിെൻറ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവങ്ങളും പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. തയ്യൽക്കട നടത്തുന്ന ഇയാൾ ചെറുതോണി, കോതമംഗലം എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. ഇദ്ദേഹത്തിെൻറ റൂട്ട് മാപ്പ് തയാറാക്കിയതായി കലക്ടർ എച്ച്. ദിനേശ് പറഞ്ഞു. അതേസമയം, തൊടുപുഴ ജില്ല ആശുപത്രിയിൽ കഴിയുന്ന പരിശോധനഫലം െനഗറ്റിവ് ആയ കോണ്‍ഗ്രസ് നേതാവിെൻറ അന്തിമഫലം െചാവ്വാഴ്ച ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.