കോഴിക്കോട്: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണെൻറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സൂപ്പർസ്പെഷാലിറ്റി ഐ.സി.യുവിലെ വെൻറിലേറ്ററിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇദ്ദേഹത്തിെൻറ ആരോഗ്യ പുരോഗതിയെക്കുറിച്ച് ചൊവ്വാഴ്ച വൈകീട്ടേ അഭിപ്രായം പറയാനാവൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
മന്ത്രിയെ ചികിത്സിക്കുന്നതിനായി പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരെൻറ നേതൃത്വത്തിൽ ഡോ. സി.ജി. സജീവ് (കാർഡിയോളജി വിഭാഗം മേധാവി), ഡോ. ജി. രാജേഷ്, ഡോ. കെ.എം. കുര്യാക്കോസ് (തൊറാസിക് സർജറി മേധാവി), ഡോ. സജിത്ത് കുമാർ (മെഡിസിൻ വിഭാഗം) എന്നിവരടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് വീട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്, മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ രണ്ട് ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. വെൻറിലേറ്ററിൽ പൂർണസമയ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.