തിരുവനന്തപുരം: സെൻസസിനായി സമാഹരിക്കുന്ന വിവരങ്ങൾ എൻ.പി.ആറിനായി ഉപയോഗപ്പെ ടുത്തുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉറപ്പുവരുത് തിയ ശേഷമേ സർക്കാർ സെൻസസ് നടപടികളുമായി മുന്നോട്ടുപോകാവൂവെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി. എൻ.ആർ.സിയുടെ ഭാഗമായ എൻ.പി.ആർ പ്രവർത്തനങ്ങൾ വേണ്ടെന്നു വെക്കുന്നതിൽ കേരള സർക്കാർ മുൻകൈയെടുത്തത് അഭിനന്ദനീയമാണ്. എന്നാൽ, സെൻസസും എൻ.പി.ആറും കൂട്ടിക്കലർത്തിയുള്ള പ്രചാരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കുറച്ചുകൂടി ശക്തമായ ഇടപെടൽ വേണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യക്കുവേണ്ടിയുള്ള ജനങ്ങളുടെ സമരമെന്ന നിലയിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി തുടരണം. സാമുദായിക വേർതിരിവുകളില്ലാതെയും അക്രമരഹിതവും ക്രിയാത്മകവുമായ സമരങ്ങളാണ് ആവശ്യം. സമരക്കാരെ കേസുകളിൽ കുരുക്കിയാലും കുറ്റങ്ങൾ ചാർത്തിയാലും പ്രക്ഷോഭം തകരില്ല. രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി ജമാഅത്തെ ഇസ്ലാമി തുടക്കത്തിലേയുണ്ട്. പ്രതിഷേധ സമരങ്ങളിൽ ജമാഅത്തിന് ആരും അയിത്തം കൽപിച്ചിട്ടില്ല. കേരളത്തിൽ ആരെങ്കിലും അത്തരം സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ലക്ഷ്യം സി.എ.എയും എൻ.ആർ.സിയും പിൻവലിക്കുക എന്നതാണ്. ആ ലക്ഷ്യത്തോടൊപ്പം രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങൾ കൂടിക്കലർന്നാൽ ലക്ഷ്യം ദുർബലപ്പെടുമെന്നതിനാൽ ഇത്തരം ചർച്ചകളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല.
രാജ്യവ്യാപകമായി വിദ്യാർഥികളും കൂടിച്ചേർന്ന് നയിക്കുന്ന സമരമാണിത്. രാഷ്്ട്രീയ പാർട്ടികളോ മതസംഘടന നേതാക്കേളാ ഇൗ സമരങ്ങളുടെ മുന്നിൽ കയറിനിൽക്കാൻ ഇതുവരെ പ്രാപ്തമായിട്ടില്ല. സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെപ്പറ്റി മുസ്ലിംസമുദായത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇത്തരം അഭിപ്രായങ്ങൾ ഇന്ത്യയിലുടനീളം സ്ത്രീകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നടക്കുന്ന സമരങ്ങെള ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, എച്ച്. ഷഹീർ മൗലവി, സമദ് കുന്നക്കാവ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.