കൊച്ചി: രൂപതകളിൽ പരാതി പരിഹാര സമിതി രൂപവത്കരിക്കാൻ കൊച്ചിയിൽ നടക്കുന്ന സീറ ോ മലബാർ സഭ സിനഡ് തീരുമാനിച്ചു. അകത്തും പുറത്തും സഭയുടെ പേരിൽ ആരോപിക്കുന്ന പരാതി കൾ പരിഹരിക്കുകയാണ് ലക്ഷ്യം. സമിതികളിൽ അൽമായരുടെ പ്രാതിനിധ്യം ഉറപ്പാക്കാനും നിർദേശമുണ്ട്. പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനും നീതി നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാനും സമിതികൾ സഹായിക്കുമെന്നു സിനഡ് വിലയിരുത്തി.
സഭയിൽ ‘സേഫ് എൻവയോൺമെൻറ് പോളിസി’ നടപ്പാക്കാനും തീരുമാനിച്ചു. ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലുമുള്ള ജീവിത, ശുശ്രൂഷാ സാഹചര്യങ്ങളിൽ കുട്ടികൾ ഉൾെപ്പടെ എല്ലാവർക്കും കൂടുതൽ സുരക്ഷിതത്വവും ഉറപ്പാക്കാനാണിത്. സുരക്ഷിതമായും സന്തോഷത്തോടെയും സഭയിൽ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തിക്കും സാഹചര്യം ഉണ്ടാകണം. രൂപതകളിലും ഇടവകകളിലും സന്യാസ ആശ്രമങ്ങളിലും സഭാസ്ഥാപനങ്ങളിലും സുരക്ഷിത സാഹചര്യങ്ങളാണുള്ളതെന്നും സിനഡ് വിലയിരുത്തി. ഇതിനെ കൂടുതൽ േപ്രാത്സാഹിപ്പിക്കുകയാണ് നയരൂപവത്കരണത്തിെൻറ കാതൽ. ഇതുസംബന്ധിച്ച് കെ.സി.ബി.സി പുറപ്പെടുവിച്ച രേഖകളാണ് നയത്തിന് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.