തിരുവനന്തപുരം: ഐ.ടി സെക്രട്ടറി എൻ. ശിവശങ്കർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിെൻറ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നെന്ന് അയൽവാസി. സ്വപ്ന മാസങ്ങൾക്ക് മുമ്പ് വരെ താമസിച്ച മുടവൻമുകൾ ട്രാവൻകൂർ റെസിഡൻറ്സ് ഫ്ലാറ്റിലായിരുന്നു സെക്രട്ടറി എത്തിയിരുന്നതെന്ന് അയൽവാസിയും െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹിയുമായ ബാലകൃഷ്ണൻ നായർ പറഞ്ഞു.
ഏതെങ്കിലും കാറിൽ രാത്രി എട്ട് മണിയോടെ എത്തി അർധരാത്രിക്ക് ശേഷം മദ്യപിച്ച് ലക്കുകെട്ട് പോവുകയായിരുന്നു പതിവ്. കാറിൽ ബോർഡ് ഇല്ലാത്തതിനാൽ ഐ.ടി സെക്രട്ടറി ആണെന്ന് അറിയില്ലായിരുന്നു. ഇവിടെയെത്തി മദ്യപിച്ച് ബോധം കെട്ട് കിടന്ന പല സന്ദർഭങ്ങളുമുണ്ടായി. ബഹളവും ശല്യവും കാരണം പൊലീസിനെ വിവരമറിയിച്ചിരുന്നു. മ്യൂസിയം സി.ഐ സ്ഥലെത്തത്തി ആളെ കണ്ട് മടങ്ങിയെന്നും ബാലകൃഷ്ണൻ നായർ പറയുന്നു.
ഒരുദിവസം രാത്രി സെക്രട്ടറിക്ക് മടങ്ങാൻ ഫ്ലാറ്റിെൻറ ഗേറ്റ് തുറന്നില്ലെന്ന് പറഞ്ഞ് സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. പൊലീസിൽ പരാതിയും നൽകി. കേസിൽ പിടിയിലായ സരിത്തും ഫ്ലാറ്റിൽ എത്തുമായിരുന്നു. ഐ.ടി സെക്രട്ടറിയുടെ കാറിലായിരുന്നു അയാളും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.