കൊച്ചി: പൊതുസേവകർക്കെതിരായ ആരോപണങ്ങളിൽ സസ്പെൻഷൻ കാലാവധി നീട്ടേണ്ടിവരു ന്ന അവസ്ഥ ഒഴിവാക്കാൻ സർക്കാർ നടപടിക്കൊരുങ്ങുന്നു. സസ്പെൻഷൻ കാലാവധിക്കകം പൂ ർത്തീകരിക്കാനാവും വിധം അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികളാവും സ്വീകരിക്കു ക. അന്വേഷണം അനന്തമായി നീണ്ടുപോകുന്നതിെൻറ പേരിൽ സസ്പെൻഷൻ പലവട്ടം നീട്ടുന്നത് കോടതി വിധികളിലൂടെയടക്കം തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തിലെടുക്കുന്നത്.
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സസ്പെൻഷൻ നീട്ടിയ നടപടിയിൽ രൂക്ഷമായ വിമർശനമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് അടുത്തിടെ ഉണ്ടായത്. മലബാർ സിമൻറ്സ് മുൻ എം.ഡി കെ. പത്മകുമാറിെൻറ സസ്പെൻഷനടക്കം ഒട്ടേറെ കേസുകളിൽ ഹൈകോടതിയിൽ വിമർശനങ്ങളും ഉത്തരവുകളും ഉണ്ടായിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പൊതുസേവകർക്കെതിരായ അന്വേഷണ കാര്യത്തിൽ സമയക്രമവും മാനദണ്ഡങ്ങളും ഉറപ്പാക്കാനാണ് നീക്കം. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണങ്ങൾക്ക് സ്ഥിര സമിതി പോലുള്ള സംവിധാനത്തിെൻറ സാധുതയും പരിശോധിക്കുന്നുണ്ട്.
ആരോപണ വിധേയനായ പൊതുസേവകെൻറ മേലധികാരികൾ ഉൾപ്പെട്ട സംഘത്തെയാണ് അന്വേഷണത്തിന് സാധാരണ നിയോഗിക്കാറ്. ഇതിെൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉണ്ടാകാറ്. ചട്ടമനുസരിച്ച് സസ്പെൻഷൻ കാലാവധിക്കകം അന്വേഷണം പൂർത്തിയാകണം. എന്നാൽ, സാധാരണഗതിയിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന പേരിൽ സസ്പെൻഷൻ നീട്ടുകയാണ് ചെയ്യുക. അന്വേഷണവിധേയമായ സസ്പെഷൻഷൻ ശിക്ഷ നടപടിയല്ലാത്തതിനാൽ അനിവാര്യമായ കാരണങ്ങളില്ലാതെ നീട്ടാനാവില്ല.
കോടതി ഇടപെടലോടെ താൽക്കാലികമായെങ്കിലും ജോലിയിൽ പുനഃസ്ഥാപിക്കേണ്ടി വരുന്നത് തുടർ നടപടി ഘട്ടങ്ങളിൽ ആരോപണ വിധേയന് ഏറെ ഗുണകരമാവാറുണ്ട്. ആരോപണ വിധേയന് ശിക്ഷ തീരുമാനിക്കുന്നതും കുറ്റവിമുക്തനാക്കുന്നതും അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ്. എന്നാൽ, അന്വേഷണം വൈകുന്നതോടെ ആരോപണം ദുർബലമാകും. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് സർക്കാർ നടപടിക്കൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.