യു.ഡി.എഫിൽ പേരാമ്പ്ര സസ്പെൻസ്

പേരാമ്പ്ര: മണ്ഡലത്തിലെ യു.ഡി.എഫ് സസ്പെൻസ് തുടരുന്നു. മുസ്ലിം ലീഗിന് ലഭിച്ച മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും പേരാമ്പ്ര ഒഴിച്ചിട്ടിരിക്കുകയാണ്.

മണ്ഡലത്തിൽനിന്നുള്ള രണ്ടു പേരുടെ പേര് നേരേത്ത പറഞ്ഞുകേട്ടിരുന്നെങ്കിലും പ്രഖ്യാപനം വൈകിയതിനാൽ മറ്റു പേരുകൾ പരിഗണിക്കുന്നതായും സംസാരമുണ്ട്.

ജില്ല സെക്രട്ടറി സി.പി.എ. അസീസ്, എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ എന്നിവരെ പരിഗണിക്കണമെന്ന് മണ്ഡലത്തിൽനിന്ന് ആവശ്യമുയർന്നിരുന്നു. പൊതു സ്വതന്ത്രനെ തേടുന്നതായും ചില കേന്ദ്രങ്ങളിൽനിന്ന് റിപ്പോർട്ട് വരുന്നുണ്ട്.

മണ്ഡലത്തിനു പുറത്തുള്ള കെ.എം.സി.സി നേതാവിെൻറ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. രാമകൃഷ്ണന് ഒത്ത എതിരാളിയെയാണ് ലീഗ് തേടുന്നത്.

സീറ്റ് ലീഗിനു നൽകിയതിൽ കോൺഗ്രസിൽ അമർഷമുണ്ട്. നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ചേർന്ന് സീറ്റ് കോൺഗ്രസിനു വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു സ്വതന്ത്രനാണെങ്കിൽ കോൺഗ്രസിലെ ഈ അമർഷം പരിഹരിക്കാമെന്നും മുസ്ലിം ലീഗ് കരുതുന്നു.

Tags:    
News Summary - suspense in udf candidate at perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.