ഹരിപ്പാട്: ആലപ്പുഴയിൽ 80കാരിയെ കായലിൽ കൊന്ന് കെട്ടിത്താഴ്ത്തിയ പ്രതി പിടിയിൽ. അയൽവാസിയായ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണവും പണവും കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ച മുതൽ തങ്കമ്മയെ കാണാനില്ലായിരുന്നു. ഒറ്റക്കാണ് വീട്ടിൽ ഇവർ താമസിച്ചു വന്നിരുന്നത്. മകളാണ് അമ്മയെ കാണാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് ചൊവ്വാഴ്ച കായലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകൾ ബന്ധിച്ച് മൃതദേഹം കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.
അന്വേഷണത്തിൽ പ്രകാശൻ ഗ്യാസ് സിലിണ്ടർ നന്നാക്കുന്നതിന് തങ്കമ്മയുടെ വീട്ടിൽ എത്തിയെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയും പ്രകാശനാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.