ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജികളിൽ നെഹ്റു കോളജ് ചെയർമാൻ കൃഷ്ണപ്രസാദിനും വൈസ് പ്രിൻസിപ്പൽ ശക്തിേവലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ലക്കിടിയിലെ നെഹ്റു ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മർദിച്ച കേസിൽ കൃഷ്ണപ്രസാദിെൻറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജിയും ജിഷ്ണു പ്രണോയ് കേസിൽ മൂന്നാം പ്രതിയായ വൈസ് പ്രിൻസിപ്പൽ ശക്തിേവലിെൻറ ജാമ്യം റദ്ദാക്കണമെന്ന് മറ്റൊരു ഹരജിയും ജസ്റ്റിസുമാരായ എൻ.വി. രമണയും പ്രഫുല്ല സി. പന്തുമടങ്ങുന്ന ബെഞ്ച് ഒരുമിച്ചാണ് പരിഗണിച്ചത്.
കൃഷ്ണപ്രസാദിെൻറ ജാമ്യം റദ്ദാക്കാനുള്ള ഹരജി ആദ്യം പരിഗണിച്ച സുപ്രീംകോടതിക്ക് മുമ്പാകെ ജിഷ്ണു പ്രണോയ് കേസിൽ കൃഷ്ണപ്രസാദിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുെണ്ടന്നും അതിനാൽ സമാനമായ ഇൗ ഹരജി തള്ളണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. ഹുദൈഫ് അഹ്മദി ബോധിപ്പിച്ചു. തുടർന്ന് നേരത്തെ സുപ്രീംകോടതി ജിഷ്ണു പ്രണോയ് കേസിൽ മുൻകൂർ ജാമ്യം നൽകി പുറപ്പെടുവിച്ച ഉത്തരവിെൻറ പകർപ്പ് അഭിഭാഷകൻ ബെഞ്ചിന് കൈമാറുകയും ചെയ്തു. എന്നാൽ ഇൗ വാദം തള്ളിയ ജസ്റ്റിസ് രമണ കൃഷ്ണപ്രസാദിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
തുടർന്ന് ജിഷ്ണു പ്രണോയ് കേസിൽ മൂന്നാം പ്രതിയായ വൈസ് പ്രിൻസിപ്പൽ ശക്തിേവലിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജിയുമെടുത്തു. അപ്പോഴാണ് ഇൗ കേസ് ഗൗരവമുള്ളതാണെന്നും സംസ്ഥാന സർക്കാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയത്. ശക്തിവേലിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. വേനലവധി കഴിഞ്ഞ് ജൂലൈയിലാണ് ഇനി കേസ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.