കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത പ്രദേശത്തെ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു മദ്റസ അധ്യാപകരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കൊടുവൻമൂഴിയിലെ എരഞ്ഞിക്കോത്ത് വീട്ടിൽ കെ.കെ. അബ്ദുറഹ്മാൻ മൗലവി (44), വയനാട് നാലാംമൈൽ കെല്ലൂരിലെ ടി. അബ്ദുന്നാസർ മൗലവി (48) എന്നിവരെയാണ് കണ്ണവം പൊലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
പതിനഞ്ചോളം വിദ്യാർഥികളാണ് വിവിധ ഘട്ടങ്ങളിലായി പീഡനത്തിനിരയായത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ചൈൽഡ് ലൈനിലും കണ്ണവം പൊലീസിലും പരാതി നൽകുകയായിരുന്നു.
കണ്ണവം എസ്.ഐ കെ.വി. ഗണേശെൻറ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.