പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു

എലവഞ്ചേരി (പാലക്കാട്): പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ അടിപിടിക്കിടെ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. എലവഞ്ചേരി കൊട്ടയങ്കാട് മുരളീധരന്‍െറ മകന്‍ സുജിത്താണ് (19) മരിച്ചത്. കൊട്ടയങ്കാട് സ്വദേശി രാജന്‍െറ മകന്‍ അഖിലിന് (17) സാരമായി പരിക്കേറ്റു. എലവഞ്ചേരി കൊട്ടയങ്കാട് ബേബീസ് കലാസമിതിയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

ബൈക്കിലത്തെിയ സംഘം സുജിത്തിനെ ആക്രമിക്കുകയായിരുന്നു. തടയാനത്തെിയ അഖിലിന് പരിക്കേറ്റു. നെഞ്ചില്‍ കുത്തേറ്റ സുജിത്തിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ ബഹളം വെച്ചതോടെ അക്രമിസംഘം രക്ഷപ്പെട്ടു. അഖിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുദേശക്കാര്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. പിന്നില്‍ ചില രാഷ്ട്രീയ മാനങ്ങളും സംശയിക്കുന്നു. പരിക്കേറ്റ അഖില്‍ പനങ്ങാട്ടിരി ആര്‍.പി.എം.എച്ച്.എസ് വിദ്യാര്‍ഥിയാണ്. ബൈക്കിലത്തെിയ മൂന്ന് പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. പ്രതികള്‍ വലയിലായതായി സൂചനയുണ്ട്. 

മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലത്തൂര്‍ ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിമിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍, സയന്‍റിഫിക് അസിസ്റ്റന്‍റ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ തെളിവെടുപ്പ് നടത്തി. പാലക്കാട് ഒലവക്കോട് കോഓപറേറ്റിവ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സുജിത്. മാതാവ്: സുമതി. സഹോദരി: സുചിത്ര. 

Tags:    
News Summary - student murdered in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.