കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസ്രിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന സ്റ്റുഡൻറ്സ് ബിനാെലക ്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി-മുസ്രിസ് ബിനാലെ പവിലിയനി ലായിരുന്നു സ്റ്റുഡൻറ്സ് ബിനാലെയുടെ സമാരംഭം. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 200 വിദ്യാർഥികൾ പങ്കെടുക്കും.
ചെറുസംഘങ്ങളായി തിരിഞ്ഞ് 100 പ്രതിഷ്ഠാപനങ്ങള്‍ ഇവര്‍ പ്രദര്‍ശിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷെൻറ ഏറ്റവും വലിയ വിദ്യാഭ്യാസ പരിപാടിയാണ് സ്റ്റുഡൻറ്സ് ബിനാലെയെന്ന് പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്പൈസസ്, കെ.വി.എന്‍ ആര്‍ക്കേഡ്, അര്മാന് ബില്‍ഡിങ്, മട്ടാഞ്ചേരി അമ്പലം, വി.കെ.എല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡൻറ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍. സമകാലീന കലാചരിത്രകാരിയായ ഗീത കപൂര്‍, ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ലോറന് ലവ്ലേസ്, ഫൗണ്ടേഷന് ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ഡയറക്ടര്‍ വിദ്യ ശിവദാസ് എന്നിവർ പെങ്കടുത്തു. നാലുമാസം കൊണ്ട് 1500 അപേക്ഷ പരിശോധിച്ചാണ് വിദ്യാര്‍ഥികളെ സ്റ്റുഡൻറ്സ് ബിനാലെയിലേക്ക് തെരഞ്ഞെടുത്തത്.
സഞ്ജയന് ഘോഷ് (വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത് (ജെ.എന്‍.യു, ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി.പി. കൃഷ്ണപ്രിയ, കെ.പി. റെജി, എം.പി. നിഷാദ് എന്നിവരാണ് സ്റ്റുഡൻറ്സ് ബിനാലെയുടെ ക്യുറേറ്റര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.