വിലക്ക് ലംഘിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം: ഹൈകോടതിയിൽ പരാതി

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കിയ ഹൈകോടതി ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിക്ക് പരാതി.

ആഗസ്റ്റ് 31 വരെ ആളുകൾ കൂട്ടംകൂടിയുള്ള പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം സെക്രേട്ടറിയറ്റിലുണ്ടായ തീപിടിത്തത്തിെൻറ പേരിൽ നടന്ന സമരങ്ങൾ ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ബോസ്കോ ലൂയിസാണ് ഹൈകോടതി രജിസ്ട്രാർക്ക് പരാതി നൽകിയത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർദേശിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ജൂലൈ 31വരെ പ്രതിഷേധങ്ങളും സമരങ്ങളും ഒഴിവാക്കണമെന്നും വ്യക്തമാക്കി കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഇത് ആഗസ്റ്റ് 31 വരെ നീട്ടി. കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സമരം നടത്തിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.