ഹരിപ്പാട് എസ് എഫ് ഐ  അക്രമത്തില്‍ രമേശ് ചെന്നിത്തല  ശക്തിയായി പ്രതിഷേധിച്ചു

ആലപ്പുഴ:  ഹരിപ്പാട് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐ  അഴിച്ചവിട്ട അക്രമം  തികഞ്ഞ രാഷ്ട്രീയ ഫാസിസമാണെന്ന്  പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.    ഇന്നലെ   കെ എസ് യു മുന്‍ ബ്ളോക്ക് പ്രസിഡൻറ്​ ഹരികൃഷ്ണ​​​െൻറ വീടാക്രമിച്ച എസ് എഫ് ഐക്കാര്‍ അദ്ദേഹത്തെയും, അമ്മ ഗീതയെയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അവരെ ആശുപത്രിയിലെത്തിച്ച കെ എസ് യു പ്രവര്‍ത്തകരെ ഹരിപ്പാട് ആശുപത്രിക്കുള്ളില്‍ വച്ച്  പൊലീസ് നോക്കി നില്‍ക്കെയാണ് എസ് എഫ് ഐ ക്കാര്‍   ക്രൂരമായി മര്‍ദ്ധിച്ചത്.

കെ എസ് യു സംസ്ഥാന സെക്രട്ടറി റോഷന്‍,  ജില്ലാ സെക്രട്ടറി ഷിയാസ്,  നീഥീഷ്, അരുണ്‍ ബാബു എന്നിവര്‍ക്ക്  എസ് എഫ് ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.  ഇതില്‍ റോഷനെ വിദഗ്ധ ചികല്‍സക്കായി  മാവേലിക്കര വി എസ് എം ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്.
 സി പി എം- എസ് എഫ് ഐ  ഗുണ്ടകളുടെ അക്രമത്തിന് കുട  പിടിക്കുന്ന നാണം കെട്ട സമീപനമാണ്  പൊലീസ് സ്വീകരിച്ചതെന്നും രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി.  

നങ്ങ്യാര്‍ കുളങ്ങര ടി കെ എം കോളജിലെ   ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്   കഴിഞ്ഞ രണ്ടു ദിവസങ്ങളായി  എസ് എഫ് ഐ ഗുണ്ടകള്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക്  നേരെ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. കാമ്പസുകളില്‍ ജനാധിപത്യ പരമായി പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയെയും സമ്മതിക്കില്ലന്ന രാഷ്ട്രീയ ഫാസിസമാണ് ഇപ്പോഴുംഎസ് എഫ് ഐ പിന്തുടരുന്നത്.  ഹരിപ്പാട്ട് ഇന്നലെ നടന്ന അക്രമങ്ങള്‍  ഇതിന് തെളിവാണെന്നും,  ഇതിനെ ജനാധിപത്യ  വിശ്വാസികള്‍  ഒറ്റെക്കെട്ടായി നിന്ന് നേരിടുമെന്നും അദ്ദേഹം  പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

Tags:    
News Summary - statement of ramesh chennithala on haripad sfi attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.