കോൺഗ്രസ് വിട്ട ജി. രാമൻനായർ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ

കോട്ടയം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന കെ.പി.സി.സി നിർവാഹകസമിതി അംഗവും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറുമായിരുന്ന അഡ്വ. ജി. രാമൻനായരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വനിത കമീഷൻ അംഗമായിരുന്ന ഡോ. ജി. പ്രമീളാേദവിയെ സംസ്ഥാന കമ്മിറ്റി അംഗമാക്കി. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയാണ് പ്രഖ്യാപനം നടത്തിയത്.

കെ.പി.സി.സി ഭാരവാഹികളടക്കം കൂടുതൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലെത്തും. സ്ഥാനമാനങ്ങൾ സംബന്ധിച്ച ഉറപ്പുകളിൽ തീരുമാനമാകാത്തതിനാൽ നേതാക്കളുടെ പേരുകൾ പറയാനാവില്ല. തീരുമാനമാകുന്ന മുറക്ക് പ്രഖ്യാപനമുണ്ടാകും. ബി.ജെ.പിയിലേക്ക് ആരുവന്നാലും സ്വീകരിക്കും. എം.എം. ലോറൻസിെൻറ കുടുംബത്തിൽ ആർക്കുവേണമെങ്കിലും അംഗത്വം നൽകാൻ തയാറാണ്.

ലോറൻസിെൻറ മകളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ ആ കുടുംബത്തെ ബി.ജെ.പി ഏറ്റെടുക്കും. . തെൻറ വരവ് തുടക്കം മാത്രമാണെന്നും പ്രമുഖ കോൺഗ്രസ് നേതാക്കൾ പിന്നാലെ എത്തുമെന്നും ജി. രാമൻനായർ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തോട് സംസാരിക്കാൻ പല നേതാക്കളും തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sreedharan pillai bjp take mm lawrence family- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.