തിരുവനന്തപുരം: ശബരിമലയിൽ ബി.ജെപിയുടേത് ഡു ഓർ ഡൈ സമരമാണെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ശബരിമലയെ സർക്കാർ യുദ്ധക്കളമാക്കുകയാണ്. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുന്നുവെന്ന സർക്കാർ വാദം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണ് യുവതികൾ മല കയറുന്നത്. വിശ്വാസികളായ പൊലീസുകാരുടെ മനസ് ഉണരണം. തന്ത്രിമാർ അവസരത്തിനൊത്ത് ഉയരണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. യുവതികൾ പതിനെട്ടാം പടി കയറിയാൽ തന്ത്രിമാർ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരീശ്വരവാദികളുടെ യുദ്ധപ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.പിണറായിക്ക് ഈ പാപം കഴുകി കളയാനാവില്ല. വിനാശകാലേ വിപരീത ബുദ്ധി എന്നതാണ് സർക്കാർ നിലപാടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.