കൊച്ചി: സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വീണ്ടും സർക്കാറിെൻറ ഉരുണ്ടുകളി.
റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സർക്കാർ ആദ്യം സ്വീകരിച്ച നിലപാടിൽനിന്ന് പിന്നാക്കം പോകുന്ന തരത്തിലാണ് വിവരാവകാശ അപേക്ഷക്ക് മുഖ്യമന്ത്രിയുടെ ഒാഫിസ് നൽകിയ മറുപടി. റിപ്പോർട്ട് നിയമസഭയിൽ വെച്ചാലും പൊതുജനങ്ങൾക്ക് ലഭ്യമാകാൻ വീണ്ടും കടമ്പകളുണ്ടാകുമെന്നാണ് സൂചന.
റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുംമുമ്പ് ആർക്കും നൽകില്ലെന്നാണ് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പറഞ്ഞത്. കമീഷൻ റിപ്പോർട്ട്, ഇതുസംബന്ധിച്ച മന്ത്രിസഭ തീരുമാനങ്ങൾ, കമീഷന് വേണ്ടി ചെലവാക്കിയ തുകയുടെ വിവരങ്ങൾ എന്നിവയുടെ പകർപ്പ് ആവശ്യപ്പെട്ട് ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. വിവരാവകാശനിയമം വകുപ്പ് എട്ട് (ഒന്ന്) (െഎ) പ്രകാരം വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് ഇതിന് മുഖ്യമന്ത്രിയുടെ ഒാഫിസ് നൽകിയ മറുപടി.
എന്നാൽ, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്ന രേഖകൾ നൽകേണ്ടെന്നാണ് ഇൗ വകുപ്പ് നിർദേശിക്കുന്നത്. ഇതനുസരിച്ച് റിപ്പോർട്ടിന്മേലുള്ള മന്ത്രിസഭ തീരുമാനങ്ങൾ വെളിപ്പെടുത്താതിരിക്കാമെങ്കിലും കമീഷൻ റിപ്പോർട്ട് മന്ത്രിസഭ രേഖയായി കാണാനാവില്ലെന്ന് ബിനു പറയുന്നു.
നടപടിക്രമം പൂർത്തിയാകുന്ന മുറക്ക് റിപ്പോർട്ടിലെ വിവരങ്ങൾ ആഭ്യന്തരവകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസറിൽനിന്ന് ശേഖരിക്കാമെന്നാണ് മറുപടിയിലുള്ളത്. നടപടിക്രമം പൂർത്തിയാകുന്നമുറക്ക് എന്ന വ്യവസ്ഥ റിപ്പോർട്ട് സഭയിൽ വെച്ചാലും എളുപ്പത്തിൽ പുറത്തുവരാതിരിക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപടിക്രമം എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അനിശ്ചിതമായി നീളാമെന്നതാണ് കാരണം.
കമീഷണർ ഒാഫ് എൻക്വയറീസ് ആക്ട് പ്രകാരം അന്വേഷണ കമീഷെൻറ റിപ്പോർട്ടും അതിന്മേൽ സ്വീകരിച്ച നടപടിയും ആറുമാസത്തിനുള്ളിൽ നിയമസഭയിൽ സമർപ്പിക്കേണ്ടതുണ്ടെന്നും ഇതിന് നടപടി സ്വീകരിച്ചുവരുകയാണെന്നും മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.