തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.െഎ.എ ചോദ്യം ചെയ്തതിലെ അഭ്യൂഹം ശേഷിക്കുേമ്പാഴും സർക്കാറിനെ കാത്തിരിക്കുന്നത് നിയമപരവും ധാർമികവുമായ സമസ്യകൾ. ശിവശങ്കറിെൻറ അറസ്റ്റ് ഒഴിവായത് താൽക്കാലിക ആശ്വാസമായെങ്കിലും അദ്ദേഹത്തിനെതിരായ ഭാവി നടപടികളിൽ സർക്കാർ നിലപാടാണ് വെല്ലുവിളി.
ആരോപണം തെളിയിക്കപ്പെടുന്നില്ലെങ്കിൽ ശിവശങ്കറിനെ അധികം പുറത്തുനിർത്താനാകിെല്ലന്ന് നിയമവിദഗ്ധർ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യ സർവിസ് നടപടിക്രമം പ്രകാരം സസ്പെൻഷൻ കാലാവധി തുടങ്ങി മൂന്നുമാസത്തിനുള്ളിൽ സർക്കാർ അവലോകനം ചെയ്ത് കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. അവലോകനശേഷം മൂന്നുമാസത്തിനുള്ളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ അച്ചടക്കനടപടികളിലേക്ക് കടക്കാം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കുറ്റം തെളിയിക്കുന്ന റിപ്പോർട്ട് ആറുമാസത്തിനുള്ളിൽ നൽകി ചാർജ് മെമ്മോ നൽകിയാലേ നടപടിയിലേക്ക് കടക്കുന്നുെവന്ന് സാധൂകരിക്കാൻ പറ്റൂ. സർക്കാറിെൻറ കണ്ടെത്തൽ കേന്ദ്രത്തിനും ബോധ്യം വരണം. ശ്രീറാം വെങ്കിട്ടരാമനെ സർവിസിലേക്ക് തിരിെച്ചടുത്ത സാഹചര്യമാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എൻ.െഎ.എ കണ്ടെത്തലും നിർണായകമാകും.
അന്വേഷണസമിതി മതിയായ തെളിവ് കണ്ടെത്തിയില്ലെങ്കിൽ പ്രതിപക്ഷത്തിന് മറ്റൊരു രാഷ്ട്രീയ ആയുധമാകും. അത് മറികടക്കുകയാകും സർക്കാറിെൻറയും സി.പി.എമ്മിെൻറയും രാഷ്ട്രീയ വെല്ലുവിളി.
ആരോപണവിധേയർ സ്വയം തെളിയിക്കെട്ട എന്ന നിലപാടാണ് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്. ആരോപണവിധേയൻ ഉദ്യോഗസ്ഥ പ്രമുഖനാണ്. അത് മുഖ്യമന്ത്രിയുടെ ഒാഫിസിലെ മറ്റാരിലേക്ക് നീണ്ടാലും നിലപാടിൽ മാറ്റമുണ്ടാകില്ല. ‘ആർക്കും ഒരു സർട്ടിഫിക്കറ്റും പാർട്ടി നൽകില്ല, അതിന് കൂട്ടുനിൽക്കില്ലെന്നും’ പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. എൻ.െഎ.എ അന്വേഷണത്തിൽ ഒരു വിവാദത്തിലും പങ്കാളിയാകരുതെന്ന കർശന നിലപാടിലാണ് സി.പി.എം. എൻ.െഎ.എ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന സർക്കാറാണ് കേന്ദ്രത്തിലേത് എന്നറിഞ്ഞിട്ടും പ്രധാനമന്ത്രിക്ക് കത്തയച്ചത് പാർട്ടിക്കും സർക്കാറിനും ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് തെളിയിക്കാൻ ലക്ഷ്യമിട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.