തിരുവനന്തപുരം: സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് 10 മണിക്കൂറോളം. ആദ്യം ചോദ്യങ്ങൾ നിഷേധിച്ച ശിവശങ്കറിന് ഡിജിറ്റല്‍ രേഖകള്‍ നിരത്തിയുള്ള തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നും പല സഹായവും ലഭ്യമാക്കിയിട്ടുണ്ടെന്നും സമ്മതിക്കേണ്ടി വന്നു.
പ്രതികളുമായുള്ള ഫോൺവിളികളുടെയും ശിവശങ്കറിെൻറ ഫ്ലാറ്റിലാണ് സ്വർണക്കടത്ത് ഗൂഢാലോചന നടന്നതെന്ന തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമുതൽ ബുധനാഴ്ച പുലർച്ച രണ്ടര വരെ ചോദ്യം ചെയ്യൽ നീണ്ടു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. പുലര്‍ച്ച 2.30 വരെ ചോദ്യംചെയ്ത് വീട്ടിൽ െകാണ്ടുവിട്ട ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് അറിയുന്നത്. നീണ്ട ചോദ്യംചെയ്യലോടെ സ്വപ്നയുമായുള്ള ബന്ധമോ വഴിവിട്ട സഹായമോ എന്നതിലുപരി ദേശസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ ഇടപാടുകളിലേക്ക് ശിവശങ്കറിെൻറ കൈ നീണ്ടിട്ടുണ്ടോ എന്ന സംശയവും ബാക്കിയാവുകയാണ്.
സ്വപ്നയുടെ
കുടുംബവുമായി അടുപ്പം
സ്വപ്ന സുരേഷുമായി സൗഹൃദബന്ധമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കിയ ശിവശങ്കറിന് സരിത്തുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും കൃത്യമായ മറുപടി നല്കാന് കഴിഞ്ഞില്ല. സ്വപ്നയുമായി വര്‍ഷങ്ങളായി പരിചയമുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലായിരുന്നു പരിചയം. കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്ലാറ്റിൽ പോയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്തുള്ള തെൻറ ഫ്ലാറ്റിൽ സ്വപ്നയും വന്നിട്ടുണ്ട്. നഗരത്തിലെ റസ്റ്റാറൻറുകളിൽ സ്വപ്നക്കും ഭര്‍ത്താവിനുമൊപ്പം പോയിട്ടുണ്ട്. മാധ്യമങ്ങളില്‍ തേൻറതായി പ്രചരിക്കുന്ന ഫോട്ടോകള്‍ സ്വപ്നയുടെ കുടുംബത്തില്‍ നടന്ന വിവാഹചടങ്ങിേൻറതാണ്.
സരിത്തിനെ പരിചയം സ്വപ്ന വഴി
സ്വര്‍ണക്കടത്ത് സംഘവുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് കരുതിയിരുന്നില്ല. സ്വപ്നക്ക് ജോലി ലഭിക്കാൻ ഇടപെട്ടിട്ടില്ല. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. കോണ്‍സുലേറ്റിലെ പി.ആര്.ഒ എന്നാണ് പരിചയപ്പെടുത്തിയത്. സ്വപ്നയോടൊപ്പം പലതവണ സരിത്തിനെ കാണുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തു. സരിത്ത് തെൻറ ഫ്ലാറ്റിൽ വന്നിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കർ അയാളുമായി നടത്തിയ ഫോണ്വിളികളെക്കുറിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. സന്ദീപ് നായരെ അറിയില്ലെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിനടുത്ത് സ്വപ്നക്ക് ഫെതർ ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്ത് നൽകിയത് താനാണെന്ന കാര്യം ആദ്യം നിഷേധിെച്ചങ്കിലും തെളിവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ അരുൺ മുഖേന അത് ചെയ്തുകൊടുത്തതായി സമ്മതിച്ചു.
മൊഴികളിൽ വൈരുധ്യം
പ്രതികളുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യ മൊഴി. ഡി.ആര്.ഐ ചില ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയതോടെ ഉത്തരം മുട്ടി. പിടിയിലായവരോട് ചോദിച്ച സമാനസ്വഭാവമുള്ള പല ചോദ്യങ്ങളും ശിവശങ്കറിനോടും ചോദിച്ചു. ഇതിലാണ് മൊഴികളിലെ വൈരുധ്യം കണ്ടെത്തിയത്.
കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമീഷണറും മറ്റ് ഉദ്യോഗസ്ഥരും വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ശിവശങ്കര്‍ വാടകക്കെടുത്ത ഫ്ലാറ്റിന് സമീപത്തെ ഫ്ലാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി. ഐ.എ.എസ് ഉദ്യോഗസ്ഥനെ രാത്രി വൈകിയും ഇത്ര നേരം ചോദ്യംചെയ്യുന്നത് അസാധാരണമാണ്. ചോദ്യംചെയ്യലില്‍ നിര്‍ണായകവിവരങ്ങള്‍ ലഭിെച്ചന്നാണ് സൂചന. ചില സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി കാട്ടിയാണ് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.