കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സമരത്തിെൻറ 10ാം ദിവസമായ തിങ്കളാഴ്ച എറണാകുളം ഹൈകോടതി ജങ്ഷനിലെ സമരപ്പന്തലിലാണ് നിരാഹാരം തുടങ്ങിയത്. ഇതിനിടെ, ബിഷപ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത് കണക്കാക്കി െചാവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലും സമരപ്പന്തലുയരുമെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും സേവ് ഒൗവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ബിഷപ്പിനെ അറസ്റ്റ് ചെയ്ത് സഹോദരിക്ക് നീതി ലഭ്യമാക്കുംവരെ നിരാഹാരം തുടരുമെന്ന് കന്യാസ്ത്രീയുടെ സഹോദരി അറിയിച്ചു. ബിഷപ് ചെയ്ത തെറ്റുകള്‍ മറച്ചുപിടിച്ചും ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് കത്തോലിക്കാസഭയുടെ നാശത്തില്‍ അവസാനിക്കും.
പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ട നീതി ലഭ്യമായില്ല. പഠിച്ചുവളര്‍ന്ന സഭ തങ്ങളെ കേട്ടില്ല. സഭയില്‍നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നില്ല. വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചെത്തിയതിനെ സ്വാഗതം ചെയ്യുന്നു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. പി. ഗീതയും നിരാഹാരം ആരംഭിച്ചിട്ടുണ്ട്. സഭക്കുള്ളിലെ കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള ഒരു സമരത്തോടൊപ്പം സ്ത്രീപീഡകരെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കാനും മാതൃകപരമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കാനും ജനാധിപത്യ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന പോരാട്ടവുമാണ് നടക്കുന്നതെന്ന് ഡോ. പി. ഗീത പറഞ്ഞു. അതേസമയം, ഞായറാഴ്ച നിരാഹാരസമരം തുടങ്ങിയ സേവ് ഒൗവര്‍ സിസ്റ്റേഴ്സ് സമരസമിതി പ്രവര്‍ത്തക അലോഷ്യ ജോസഫിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
സമരപ്പന്തലില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍നിന്നുള്ള നിരവധിപേര്‍ നേരിട്ടെത്തി പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.