കൽപറ്റ: മഠത്തിനുള്ളിൽ വെച്ച് തനിക്ക് നേരെ ദേഹോപദ്രവത്തിന് സാധ്യതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. മഠത്തിനു ള്ളിൽ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. പൊലീസ് സുരക്ഷ വേണമെന്നും സിസ്റ്റർ ലൂസി മാധ്യമ അഭിമുഖത്തിൽ വ്യക ്തമാക്കി.
സിസ്റ്റർ ലൂസി കളപ്പുര പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും സിസ്റ്റർക്കെതിരെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ മാനന്തവാടി രൂപതാ പി.ആര്‍.ഒ സംഘാംഗം ഫാദര്‍ നോബിള്‍ പാറക്കൽ പുറത്തുവിട്ടതിനെ പിന്തുണച്ചും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്.സി.സി) രംഗത്ത് വന്നിരുന്നു. സിസ്റ്റർ ലൂസി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ മഠത്തിൽ നിന്ന് പുറത്താക്കുമെന്നും എഫ്.സി.സിയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഫാദര്‍ നോബിൾ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതും മഠത്തിൽ പൂട്ടിയിട്ടതും ചൂണ്ടിക്കാട്ടി വെള്ളമുണ്ട പൊലീസിൽ സിസ്റ്റർ ലൂസി പരാതി നൽകിയിരുന്നു. ഈ രണ്ട് കേസുകൾ പിൻവലിക്കണമെന്നാണ് എഫ്.സി.സിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.