തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്‍ നിവർ പ്രതികളായ കേസിൽ 27 വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് വിചാരണ തുടങ്ങുന്നത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോ ടതിയിലാണ് വിചാരണ നടക്കുക.
പ്രതികളെ സഹായിക്കാൻവേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സാമുവ ൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നുവെങ്കിലും ഇവർ മരണപ്പെട്ടത് ക ൊണ്ട് രണ്ടുപ്രതികൾ മാത്രമാണ് വിചാരണ നേരിടുന്നത്.
ലോക്കൽ െപാലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29നാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് നിർണായക കേസിലെ വിവരങ്ങൾ കണ്ടെത്തിയത്. അഞ്ച് തവണ തെളിവുകളില്ലാതെ തള്ളിയ കേസിൽ പ്രതികളുടെ നുണ പരിശോധന നടത്തിയതോടെയാണ് പുരോഗതി വന്നത്.
കേസിൽ വിചാരണ നേരിടണമെന്ന കേരള ഹൈേകാടതി വിധിക്കെതിരെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്കിയ പ്രത്യേകാനുമതി ഹരജി ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു.
കോട്ടയത്തെ പയസ് ടെന്ത് കോൺവൻറ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി.
ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് വിധിച്ച ഹൈകോടതി, തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റമുക്തനാക്കി. വിചാരണ കോടതി നടപടി ഹൈകോടതി ശരിവെക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിളിനെ കേസില്‍ പ്രതിചേര്‍ത്തതും ഹൈകോടതി റദ്ദാക്കിയിരുന്നു. അഭയ കേസില്‍ പ്രതികള്‍ക്കെതിരെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കാണിച്ച് നല്കിയ അന്തിമ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.