തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് ഇടക്കാല റിപ്പോർട്ട് നൽകി. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ലഭിക്കാത്തതിനാൽ വിടുതൽ ഹരജിയിൽ വാദം പറയാൻ കഴിയില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘത്തെ കോടതി വിമർശിക്കുകയും റിപ്പോർട്ട് പ്രതികൾക്ക് ലഭ്യമാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ മാസം 15ന് കേസ് പരിഗണിക്കുന്ന കോടതി പ്രതിപ്പട്ടികയിലുള്ള ഫാ. തോമസ് എം.കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീവർ സമർപ്പിച്ച വിടുതൽ ഹരജിയിൽ വാദംകേൾക്കും.
1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. നിർണായക തെളിവുകൾ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിളിനെ കോടതി അടുത്തിടെ കേസിലെ നാലാം പ്രതിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.