തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ അവിഹിതമായ ഇടപെടൽ നടത്തിയിട്ടുെണ്ടങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്ന് സി.ബി.ഐയോട് കോടതി. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിെൻറ അടുത്ത ദിവസവും തുടർന്നുള്ള ദിവസങ്ങളിലുമുണ്ടായ കെ.ടി. മൈക്കിളിെൻറ ഇടപെടൽ സംബന്ധിച്ച സാക്ഷി മൊഴികൾ വ്യക്തമാക്കാനും കോടതി നിർദേശിച്ചു. സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കവെയാണ് തിരുവനന്തപുരം സി .ബി.ഐ പ്രത്യേക കോടതി ജഡ്ജി നാസറിെൻറ പരാമർശം.
ഈ മാസം 18ന് അനേഷണ ഉദ്യോഗസ്ഥർ നിലപാടറിയിക്കാനും നിർദേശം നൽകി.
അതിനിടെ, അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്ന ജോമോൻ പുത്തൻപുരയ്ക്കലിെൻറ വാദവും അന്ന് തുടരും. മുൻ ആർ.ഡി.ഒ കിഷോറിനെയും ക്ലർക്ക് മുരളീധരനുമെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിെൻറ ഹരജിയിലെ വാദവും അന്നാണ്.
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു.
പ്രതികളെ സഹായിക്കാൻവേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, ഇവർ മരണപ്പെട്ടതിനാൽ ഇപ്പോൾ കേസിൽ മൂന്ന് പ്രതികളാണ്. ഫാ. തോമസ് എം.കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.