സിസ്റ്റർ അഭയ 

അഭയ കേസ് പ്രതികളുടെ അറസ്റ്റ് ശക്‌തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സി.ബി.ഐ എസ്.പി.

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ശക്‌തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്‌ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ‍. തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാർ നായരാണ് പ്രോസിക്യൂഷൻ 49 സാക്ഷിയായി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ മൊഴി നൽകിയത്.

2008 നവംബർ 18നാണ് അഭയ കേസിലെ പ്രതികളെ തന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ 49 ദിവസം റിമാൻഡിൽ കിടന്നതിന് ശേഷം 2009 ജൂലൈ 17ന് കോടതിയിൽ പ്രതികൾക്കെതിരെ കുറ്റപത്രം താൻ സമർപ്പിച്ചിരുന്നു. 2008 നവംബർ 1നാണ് അഭയ കേസിന്‍റെ അന്വേഷണം താൻ ഏറ്റെടുത്ത 17 ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്‍തതെന്നും നന്ദകുമാർ നായർ കോടതിൽ മൊഴി നൽകി.

13 സി.ബി.ഐ ഉദ്യോഗസ്ഥർ അഭയ കേസ് 16 വർഷത്തിനുള്ളിൽ മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ നന്ദകുമാർ നായർ 17 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്‌തിരുന്നു. 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.  

പ്രോസിക്യൂഷൻ 49 സാക്ഷി സി.ബി.ഐ എസ്.പി. നന്ദകുമാർ നായരെ പ്രതിഭാഗം എതിർവിസ്താരം നാളെ തുടരും. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്‌താരം നാളെ പൂർത്തിയാവും.

Tags:    
News Summary - Sister Abhaya Case: CBI SP Nandakumar statement in trivandrum CBI Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.