കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സിലി വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ ജ ാമ്യാപേക്ഷ മാർച്ച് ഏഴിന് മാറ്റി. നാലാം ജില്ല സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കേസ് മാറ്റിയത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനും ജോളിയുടെ അഭിഭാഷകൻ ആളൂരും ഹാജരായി.
കഴിഞ്ഞ 18ന് റോയ് തോമസ് വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ജോളിയുടെ ഭർത്താവ് ഷാജുവിെൻറ ഭാര്യ സിലിയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊന്നതായാണ് േകസ്.
സിലിയുടെ മൃതശരീരത്തിൽ സയനൈഡിെൻറ അംശം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് റീജനൽ കെമിസ്ട്രി ലാബിലെ പരിശോധന ഫലം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.