മംഗലപുരം (തിരുവനന്തപുരം): യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ മംഗലപുരം എസ്.ഐ തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഡിവൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല.
ഈ കഴിഞ്ഞ 21നാണ് കണിയാപുരത്ത് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ അനസിനെ മസ്താൻമുക്ക് സ്വദേശിയായ ഫൈസൽ അടങ്ങുന്ന മൂന്നംഗസംഘം ക്രൂരമായി മർദിച്ചത്. മംഗലപുരം സ്േറ്റഷനിൽ അനസ് പരാതിയുമായി പോയെങ്കിലും കഠിനംകുളം സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നതെന്ന് പറഞ്ഞ് എസ്.ഐ തുളസീധരൻ നായർ പരാതി സ്വീകരിച്ചില്ല. വീണ്ടും പരാതിയുമായി സമീപിച്ചപ്പോൾ സ്കൂട്ടറിൽനിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്തു.
ഇതിനിടെ, അനസിനെ ൈഫസൽ ക്രൂരമായി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെയാണ് എസ്.ഐ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അനസിെൻറ മൊഴി പോലും രേഖപ്പെടുത്താതെ, അറസ്റ്റ് ചെയ്ത ഫൈസലിനെ നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. 2018ൽ മംഗലപുരം സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ വാറണ്ടുള്ള പ്രതിയാണ് ഫൈസൽ.
സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം സ്റ്റേഷനിലെത്തി വിശദ പരിശോധന നടത്തിയിരുന്നു. പിന്നാലെ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേഷനിലെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എസ്.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.