പുലാമന്തോൾ (മലപ്പുറം): ബിറ്റ്കോയിന് തട്ടിപ്പിെൻറ മുഖ്യസൂത്രധാരനായ പുലാമന്തോള ് വടക്കൻ പാലൂർ സ്വദേശി അബ്ദുല്‍ ഷുക്കൂറിെൻറ മരണം കൊലപാതകമെന്ന് ഡെറാഡൂൺ പൊലീസ ്. മാരകമായി പരിക്കേറ്റ നിലയിൽ ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ നാല് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മഞ്ചേരി സ്വദേശികളാണെന്നാണ് സൂചന.
ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് മാരകമായി പരിക്കേറ്റ നിലയിൽ നാലുപേർ ചേർന്ന് ഷുക്കൂറിനെ ഡെറാഡൂൺ ഗവ. ആശുപത്രിയിൽ എത്തിച്ചത്. കൂടെ വന്ന ഒരാളുടെ തിരിച്ചറിയൽ കാർഡ് ആശുപത്രിയിൽ നൽകിയിരുന്നു. എന്നാൽ, ഷുക്കൂർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതോടെ ഇവർ വാഹനം ഉപേക്ഷിച്ച് മുങ്ങി.
ആശുപത്രിയിലെത്തിയ ഡെറാഡൂൺ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ തിരച്ചിലിനൊടുവിൽ പിടികൂടി. തുടർന്ന് വിവിധ സ്ഥലങ്ങളിെലത്തിച്ച് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.