കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിന് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ് സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിയെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം. സമരത്തിെൻറ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവ് ചോദ്യം ചെയ്ത് സി.എ.എ അനുകൂലികളായ രണ്ട് യുവാക്കൾ തർക്കമുണ്ട ാക്കിയതിനെ തുടർന്നാണ് നടപടി.
ആദ്യം ബിന്ദു അമ്മിണിയെ കസ്റ്റഡിയിലെടുത്ത പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നില്ല. എന്നാൽ തന്നെ മാത്രമല്ല, അവരെയും കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിൽ ഡൽഹി ആവർത്തിക്കാൻ അനുവദിക്കില്ല -ബിന്ദു അമ്മിണി
സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് സംഘപരിവാറുകാരെൻറ ഭീഷണിയും കേരള പോലീസിെൻറ അറസ്റ്റുമാണുണ്ടായതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകർക്കാമെന്ന് കേരളത്തിൽ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും ബിന്ദു അമ്മിണി കുറിച്ചു.
സമാധാനപരമായി േനാട്ടീസ് വിതരണം ചെയ്യുകയായിരുന്ന തങ്ങളെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും ഒരു നോട്ടീസ് വിതരണത്തിന് കേരളത്തിൽ സ്വാതന്ത്ര്യമില്ലെങ്കിൽ എവിടെയാണ് സ്വാതന്ത്ര്യമുള്ളതെന്നും ബിന്ദു അമ്മിണി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
സംഘ്പരിവാറുകാരനെ കൂട്ടുപിടിച്ചുകൊണ്ട് രണ്ട് പൊലീസുകാർ തങ്ങളെ സ്റ്റേഷനിലെത്തിക്കുകയാണുണ്ടായത്. കേരളത്തിൽ ഡൽഹി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജനാധിപത്യ കേരളത്തിലെ പുരോഗമനവാദികളായ ആളുകൾ ഒപ്പമുണ്ടാകുമെന്ന്പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.