തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ മതപ്രഭാഷകൻ ഷഫീഖ് അൽഖാസിമിയെ വീണ്ടും ജയിലിലടച്ചു.
സ്‌കൂൾ വിദ്യാ ർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വനമേഖലയിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ, തെളിവെടുപ്പിനായി പൊ ലീസ് കസ്റ്റഡിയിൽ വിട്ട നാലുദിവസത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിച്ചത്.
പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ നാലുദിവസത്തിനിടയിൽ ഇയാളെ, സംഭവസ്ഥലത്തും ഒളിവിൽ താമസിച്ച കൊച്ചിയിലുൾപ്പെടെയും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.