എസ്.എഫ്.ഐ നേതാവ് എ. വിശാഖ്, ജി.ജെ. ഷൈജു

കാട്ടാക്കട ആൾമാറാട്ട കേസ് പ്രതികളായ എസ്.എഫ്.ഐ മുൻ നേതാവും മുൻ പ്രിൻസിപ്പലും കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആൾമാറാട്ട കേസിൽ പ്രതികളായ എസ്.എഫ്.ഐ മുൻ നേതാവും മുൻ പ്രിൻസിപ്പലും കീഴടങ്ങി. എസ്.എഫ്.ഐ നേതാവ് എ. വിശാഖും മുൻ പ്രിൻസിപ്പൽ ജി.ജെ ഷൈജുവുമാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

എ. വിശാഖിന്‍റെയും ജി.ജെ ഷൈജുവിന്‍റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. കൂടാതെ ജൂലൈ നാലിന് രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.

കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്. അനഘക്ക് പകരം ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവായ എ. വിശാഖിന്റെ പേര് കേരള സർവകലാശാലയെ അറിയിച്ചതാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

എസ്.എഫ്.ഐ നേതാവ് എ. വിശാഖിന്‍റെ പങ്ക് ഗുരുതരമെന്ന് ഹൈകോടതി പറഞ്ഞിരുന്നു. വിശാഖ് പ്രേരിപ്പിക്കാതെ പ്രിൻസിപ്പൽ പേര് കേരള സർവകലാശാലക്ക് അയക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ആൾമാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നാണ് ഷൈജു ഹൈകോടതിയിൽ വാദിച്ചത്.

Tags:    
News Summary - SFI leader and ex-principal surrendered in Kattakada impersonation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.