മഞ്ചേശ്വരം : മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി ഹൊസബെട്ടു സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെ(30)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 21 കിലോ 800 ഗ്രാം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെ മഞ്ചേശ്വരം തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്സില്‍ കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ അനൂബ് കുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
രണ്ടു ദിവസം മുമ്പ് ഉദ്യാവാറിൽ വാഹനാപകടം നടന്നിരുന്നു. അപകടത്തിൽപെട്ട വാഹനം മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും, പരിശോധനയിൽ രണ്ടു പാക്കറ്റ് കഞ്ചാവ് പൊതി ലഭിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് വാഹന ഉടമയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കഞ്ചാവ് വിൽപന സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. കഞ്ചാവ് സൂക്ഷിച്ചു വെച്ച സ്ഥലം മനസിലാക്കിയ പൊലീസ് സംഘം ബുധനാഴ്ച്ച രാത്രി ക്വാര്‍ട്ടേഴ്സ് പരിസരത്ത് നിരീക്ഷണം നടത്തുകയും, രാത്രിയോടെ കഞ്ചാവ് പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.