കൊച്ചി: വായ്പ കിട്ടാക്കടമായതിനെത്തുടർന്ന് ബാങ്ക് വിമാനം ജപ്തി ചെയ്തു. ഫെഡറൽ ബാങ്കാണ് കൊച്ചി ആസ്ഥാനമായ സീ ബേർഡ് കമ്പനിയുടെ സീ പ്ലെയിൻ ജപ്തി ചെയ്തത്. 4.15 കോടി രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് 2014 മേയിലാണ് സീ ബേർഡിന്റെ പ്രമോട്ടർമാരും പൈലറ്റുമാരുമായ രണ്ട് യുവാക്കൾ ചേർന്ന് ചെറുവിമാനം വാങ്ങിയത്. 2016 ഒക്ടോബർ 31 മുതൽ വായ്പ കിട്ടാക്കടമായി. പലിശ ചേർത്ത് ആറുകോടിയാണ് നിലവിൽ ബാങ്കിന് ഇവർ നൽകാനുള്ളത്.
കേന്ദ്രസർക്കാർ 2016ൽ അവതരിപ്പിച്ച ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐ.ബി.സി) പ്രകാരമായിരുന്നു ജപ്തി. ചെന്നൈയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ ബാങ്ക് അധികൃതർ അപേക്ഷിക്കുകയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടൻറ് കെ.കെ. ജോസിനെ ലിക്വിഡേറ്ററായി തുടർനടപടികൾക്ക് ട്രൈബ്യൂണൽ നിയോഗിച്ചു. ഇദ്ദേഹമാണ് സീ പ്ലെയിൻ കണ്ടുകെട്ടിയത്. ഇന്ത്യയിലെതന്നെ ആദ്യ സീ പ്ലെയിനുകളിലൊന്നാണിത്.
അമേരിക്കൻ കമ്പനിയിൽനിന്ന് വാങ്ങുമ്പോൾ 13 കോടിയായിരുന്നു വില. സീ പ്ലെയിനിെൻറ നിലവിലെ മൂല്യനിർണയത്തിന് സിയാലിെൻറ സഹായം ലഭിച്ചേക്കുമെന്നാണ് വിവരം. ലക്ഷദ്വീപ് കേന്ദ്രമായി പ്രവർത്തിക്കാനാണ് സീ ബേർഡ് കമ്പനി സീ പ്ലെയിൻ വാങ്ങിയത്. ലൈസൻസ് ലഭ്യമാകാത്തതിനാൽ സർവിസ് നടത്താനായില്ല.
സിയാലിൽ നടന്ന ജപ്തി നടപടികൾക്ക് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻറ് കെ.എ. ബാബു, വൈസ് പ്രസിഡൻറ് മുഹമ്മദ് സഗീർ എന്നിവർ നേതൃത്വം നൽകി. വിമാനത്തിെൻറ പാർക്കിങ് ഫീസായി സിയാലിന് നാലുലക്ഷത്തോളം രൂപ നൽകാനുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.