കരിപ്പൂർ: സൗദിയിലെ യാത്രാവിലക്കിനെ തുടർന്ന് തിരക്ക് വർധിച്ചതോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അധിക സർവിസുൾപ്പെടെ ശനിയാഴ്ച സൗദിയിലേക്ക് നടത്തിയ ത് ഏഴു സർവിസുകൾ.
നാലു ജിദ്ദ, രണ്ടു ദമ്മാം, ഒരു റിയാദ് സർവിസാണ് കരിപ്പൂരിൽനിന ്ന് നടന്നത്. ഞായറാഴ്ച സ്പൈസ് ജെറ്റിെൻറ ജിദ്ദ, സൗദി എയർലൈൻസിെൻറ ജിദ്ദ, റിയാദ് സർവിസുകളും ഉച്ചക്ക് മുമ്പ് പുറപ്പെടും. ഇനി യാത്രാവിലക്ക് അവസാനിച്ചതിന് ശേഷമേ സർവിസുകൾ പുനരാരംഭിക്കൂ. ഇൻഡിഗോ, എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ ശനിയാഴ്ചയോടെ നിർത്തി.
ഇൻഡിഗോയാണ് ശനിയാഴ്ച പ്രത്യേക സർവിസ് നടത്തിയത്. കൂടാതെ, സ്ൈപസ് ജെറ്റ് നിർത്തിവെച്ച സർവിസുകൾ പുനരാരംഭിക്കുകയും എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു.
എയർഇന്ത്യ നേരത്തെ ഷെഡ്യൂൾ ചെയ്ത എ 320 നിയോ ചെറുവിമാനം ഒഴിവാക്കി ബി 747-400 ജംബോ ഉപയോഗിച്ച് സർവിസ് നടത്തി.
രാവിലെ 4.50ന് സ്പൈസ് ജെറ്റ് ജിദ്ദ, 7.55ന് ഇൻഡിഗോയുടെ ദമ്മാം, 11.15ന് ഇൻഡിഗോ ജിദ്ദ, 11.25ന് സൗദിയയുടെ ജിദ്ദ, വൈകീട്ട് 5.30ന് എയർഇന്ത്യ ജിദ്ദ, 7.30ന് എയർഇന്ത്യ എക്സ്പ്രസ് റിയാദ്, എട്ടിന് ദമ്മാം സർവിസുകളുമാണ് പുറപ്പെട്ടത്. എല്ലാ വിമാനത്തിലും നിറയെ യാത്രക്കാരായിരുന്നു. ഉയർന്ന തുക നൽകിയാണ് പലരും ടിക്കറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ച പുലർച്ച 4.50ന് സ്പൈസ് ജെറ്റ് ജിദ്ദയിലേക്കും സൗദിയ 9.15ന് റിയാദിലേക്കും 11.30ന് ജിദ്ദയിലേക്കും സർവിസ് നടത്തും. ജിദ്ദയിലേക്ക് 413 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-300 ഇ.ആർ ഉപയോഗിച്ചാണ് സർവിസ് നടത്തുക. യാത്രാവിലക്കിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് റിയാദ് വിമാനം ഒന്നരമണിക്കൂർ നേരത്തെയാണ് പുറപ്പെട്ടത്.
ഞായറാഴ്ച രാവിലെയുള്ള ദമ്മാം വിമാനം ശനിയാഴ്ച രാത്രി എട്ടിനും പുറപ്പെട്ടു. 15ന് പുലർച്ച 12.35ന് റിയാദിൽനിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ച രാത്രി 11ന് തന്നെ കരിപ്പൂരിലേക്ക് മടങ്ങി. ദമ്മാമിൽനിന്ന് 16ന് പുലർച്ച 2.30നുള്ള സർവിസ് ശനിയാഴ്ച രാവിലെ 11ലേക്കുമാണ് മാറ്റിയത്. ഞായറാഴ്ച രാത്രി 11.15ന് ജിദ്ദയിൽനിന്നുള്ള എയർഇന്ത്യ ജംബോ ശനിയാഴ്ച രാത്രി പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.