ശാന്തന്‍പാറ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയെന്ന് താനാണെന്ന് പ്രതിയായ റിസോർട്ട് മാനേജറുടെ ക ുറ്റസമ്മതം. റിസോർട്ട് മാനേജർ തൃശൂർ സ്വദേശി വസീമിന്‍റെ കുറ്റസമ്മത വീഡിയോ സന്ദേശമാണ് പുറത്തായത്. റിജോഷിനെ കൊന് നത് താനാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വസീം വീഡിയോ സന്ദേശത്തില്‍ പറയുന്നു. വസീം തന്‍റെ സഹോദരനാണ് വീഡിയോ സന്ദേശം അയച്ചത്. ഇത് പൊലീസിന് കൈമാറുകയായിരുന്നു.

ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്ച മുൻപ് കാണാതായ യുവാവിെൻറ മൃതദേഹം ഇന്ന് രാവിലെയാണ് സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) െൻറ മൃതദേഹം ആണ് പുത്തടിക്ക് സമീപം മഷ്റൂം ഹട്ട് എന്ന റിസോർട്ടിെൻറ ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

റിജോഷിന്‍റെ വീട്ടുകാർ ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് റിജോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

റിജോഷിെൻറ ഭാര്യ ലിജി (29), റിസോർട്ടിെൻറ മാനേജർ തൃശൂർ സ്വദേശി വസീം (31) എന്നിവരെ നവംബർ മുതൽ കാണാനില്ലായിരുന്നു. ഇരുവരും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തിയതായി പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. എന്നാൽ, വസീമും ലിജിയും എവിടെയെന്നതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

Tags:    
News Summary - santhanpara murder accused confess -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.